കോവിഡിനോട് പൊരുതുന്ന നഴ്സുമാരുടെ ജീവിതം സിനിമയാക്കുമെന്ന ഉറപ്പ് നല്‍കുകയാണ് നടന് മോഹന്‍ലാല്‍ കൂട്ടല്‍ അവര്‍ക്ക് നല്കിയ ഒരു ഉറപ്പ് പാലിക്കപെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര നഴ്സ് ദിനമായ മെയ് 12ന് കൊവിഡ് മഹാമാരിയില്‍ ദിനരാത്രം സേവനം അനുഷ്ടിക്കുന്ന യുഎഇയിലെ നഴ്സ്മാരെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അന്ന് അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരോട് താന്‍ നേരിട്ട് സന്ദര്‍ശനം നടത്തുമെന്നും മോഹന്‍ലാല്‍ വാക്ക് കൊടുക്കുകയുണ്ടായി.
ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം താരം യുഎഇയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെത്തി മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് കണ്ടു.
മഹാമാരി സമയത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ‘നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഞാന്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഞാന്‍ എന്റെ മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നിങ്ങളുടെ ഈ പ്രയത്നം കാണുമ്പോള്‍ ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
മഹാമാരി സമയത്ത് നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോരാതെ വരും’ എന്നാണ് മോഹന്‍ലാല്‍ നഴ്സുമാരോട് സംസാരിക്കവെ പറഞ്ഞത്.
ആരോഗ്യ പ്രവര്‍ത്തകരുടെ നിലവിലെ ജീവിതം സിനിമയാക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത്തരമൊരു സിനിമ നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക