ഡിസിസി അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനുള്ളില്‍ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇതിനായുള്ള അന്തിമ പട്ടിക തയ്യാറായിട്ടുണ്ട്.
അധ്യക്ഷന്മാരെ സംബന്ധിച്ച് അഞ്ച് ജില്ലകളിൽ ഇപ്പോഴും തർക്കം തുടരുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിലും തീരുമാനമാകും.
തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് തര്‍ക്കം നിലനിൽക്കുന്നത്. ഇവിടങ്ങളിൽ സമവായത്തിലെത്തി ഉടൻ തന്നെ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുവാനാണ് നീക്കം.
കൊവിഡ് രോഗവ്യാപനം തടയുന്നതിനായി മൈക്രോ കണ്ടെയിന്മെന്റ് സോണ്‍
തിരുവനന്തപുരത്ത് ജി.എസ് ബാബുവും കെപിസിസി പിന്തുണയുള്ള കെ.എസ് ശബരീനാഥുമാണ് സാധ്യതാ പട്ടികയിലുള്ളത്. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന് ബാബുപ്രസാദിനാണ് മുൻതൂക്കം.
പ്രായം കുറച്ച് തടസമുണ്ടാക്കുന്നുണ്ടെങ്കിലും രാജേന്ദ്ര പ്രസാദിന് തന്നെയാണ് കൊല്ലത്ത് സാധ്യതയുള്ളത്. പാലക്കാട് എ.വി ഗോപിനാഥിന് വേണ്ടി അവസാന നിമിഷവും കെ.സുധാകരന് വാദമുയർത്തുന്നുണ്ട്.
കൂടുതൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തന്നെ പട്ടിക പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക