പൂജപ്പുരയില്‍ വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി ജയന്തിയോട് അനുബന്ധിച്ച പരിപാടിക്കിടയില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.വി രാജേഷുമായി സൗഹൃദ സംഭാഷണം നടത്തി മന്ത്രി ശിവന്‍കുട്ടി.
രാജേഷും ശിവന്‍കുട്ടിയും തമ്മിലുള്ള കൂടിക്കാഴ്ച ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ശിവന്‍കുട്ടിയെ നേമം മണ്ഡലത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അതേ രാജേഷ് തന്നെയാണോ മന്ത്രിയുടെ സമീപത്ത് നില്‍ക്കുന്നതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
നിയമസഭാ കയ്യങ്കാളി കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നേമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ശിവന്‍കുട്ടിയെ പ്രവേശിപ്പിക്കില്ലെന്ന വെല്ലുവിളി രാജേഷ് നടത്തിയത്.
വെല്ലുവിളിക്ക് പിന്നാലെ അടുത്തദിവസം തന്നെ ശിവന്‍കുട്ടി പൂജപ്പുരയില്‍ എത്തിയിരുന്നു. രാജേഷ് കോര്‍പറേഷനിലേക്ക് മത്സരിച്ച് ജയിച്ച പൂജപ്പുര വാര്‍ഡില്‍ വന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ചായയും കുടിച്ചാണ് താന്‍ മടങ്ങിയതെന്നാണ് അന്ന് ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക