പ്രാദേശിക പത്രപ്രവർത്തകയായ ഒരു അഫ്ഗാൻ വനിത രാജ്യം വിടുന്നതിനിടെ പൊട്ടിക്കരഞ്ഞു. അഫ്ഗാനിസ്ഥാനിൽ തുടർന്നാൽ താന്‍ കൊല്ലപ്പെടുമെന്നും തനിക്ക് ഒരിക്കലും തിരിച്ചു വരാനാകില്ലെന്നും യുവതി പറഞ്ഞു.
വാഹിദ ഫൈസി എന്ന വനിതാ ജേർണലിസ്റ്റ് കാബൂൾ എയർപോർട്ടിൽ നിന്ന് രാജ്യം വിട്ടുപോകാൻ കാത്തിരിക്കുമ്പോഴാണ് ബിബിസിയോട് സംസാരിച്ചത്. തനിക്ക് ഇന്‍ അഫ്ഗാനിലേക്ക് ഒരിക്കലും തിരിച്ചു വരാനാകില്ലെന്ന് യുവതി വെളിപ്പെടുത്തി.
“ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് ഇവിടെ തുടരാൻ കഴിയില്ല,” അഫ്ഗാനിൽ നിന്ന് രാജ്യം വിടാൻ ശ്രമിക്കുന്ന വലിയ ജനക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ബിബിസി റിപ്പോർട്ടറോട് വാഹിദ ഫൈസി പറഞ്ഞു.
ഓരോ ദിവസവും ആയിരക്കണക്കിന് അഫ്ഗാനികൾ കാബൂൾ വിമാനത്താവളത്തിന്റെ മുള്ളുവേലിക്ക് പുറത്ത് താലിബാൻ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു.
“ഞാൻ ആരാണെന്നും ഞാൻ എന്താണ് ചെയ്യുന്നതെന്നും അവർക്കറിയാം. അവർ എന്നെ കൊല്ലും. ” താലിബാൻ ഭരണത്തിന് കീഴില്‍ നടക്കുന്ന ക്രൂരത അറിയാവുന്ന
വഹീദ ഫൈസി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.
ഇവിടെ നിന്ന് പോയിക്കഴിഞ്ഞാല്‍ പിന്നെ ഇത് എന്റെ രാജ്യമല്ല. കാബൂൾ എയർപോർട്ടിന്റെ പ്രവേശന കവാടത്തില്‍ നിന്ന് ഇനി താന്‍ അഫ്ഗാനിലേക്ക് തിരികെ മടങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്തു “ഇതിന് ശേഷം, ഇത് എന്റെ രാജ്യമല്ല,” വഹീദ ഫൈസി പറഞ്ഞു,
“എനിക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല. എനിക്ക് ഇവിടെ ശ്വസിക്കാൻ കഴിയില്ല. ഞാൻ ഒരു പത്രപ്രവർത്തകയാണെന്ന് താലിബാന് അറിയാം, എന്നെ കണ്ടെത്തിയാൽ അവർ എന്നെ കൊല്ലും. അവർ എന്നെ കൊല്ലുമെന്ന് എനിക്കറിയാം, ”അവൾ പറഞ്ഞു. “ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് പോകണം”.
പ്രതികരിക്കാൻ ഇവിടെ എഴുതുക