ജയന്തി ജനത അടക്കമുള്ള തീവണ്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ദക്ഷിണ റയിൽവേ. യാത്രാക്ലേശത്തെച്ചൊല്ലിയുള്ള പരാതികൾ വ്യാപകവും ശക്തവുമാണെങ്കിലും റയിൽവേയ്ക്ക് കുലുക്കമില്ല. കോച്ച് ക്ഷാമത്തിന്റെ പേരിൽ ഓട്ടം നിർത്തിയ വണ്ടികളാണ് ഏറെയും.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ ട്രെയിനുകളിൽ പലതും സർവീസ് പുനരാരംഭിച്ചെങ്കിലും കന്യാകുമാരി — പുനെ ജയന്തി ജനത ഓടിത്തുടങ്ങിയിട്ടില്ല. പ്രതിദിന സർവീസ് നടത്തിയിരുന്ന എറണാകുളം- ടാറ്റാനഗർ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസമേയുള്ളു. കാരണമായി പറയുന്നത് കോച്ചുകളുടെ ക്ഷാമമാണ്.
പരമ്പരാഗത ഐസിഎഫ് കോച്ചുകളുടെ നിർമ്മാണം നാലു വർഷം മുമ്പ് നിർത്തലാക്കിയതാണ് കോച്ചുകളുടെ ക്ഷാമത്തിനു കാരണമെന്ന് പറയപ്പെടുന്നു. ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ എൽഎച്ച്ബി കോച്ചുകളിലേക്കു ഘട്ടം ഘട്ടമായി മാറുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത കോച്ചുകളുടെ നിർമ്മാണം നിർത്തിയതെന്നാണ് റയിൽവേയുടെ വിശദീകരണമെങ്കിലും യാത്രക്കാരുടെ സംഘടനകൾ ഇതിനോടു യോജിക്കുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക