ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയില്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു. വെള്ളിയാഴ്ചയാണ് സംഭവം.
അന്‍പത്തിയഞ്ചുകാരനാണ് കേസിലെ പ്രതിയെന്ന് പൊലിസ് പറഞ്ഞു. ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും പതിവായിരുന്നു.
അന്നേദിവസം വിവാഹേതരബന്ധത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ആദ്യം സ്ത്രീയെ മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്ക്കുകയുമായിരുന്നെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ സോങ്കര്‍ പറഞ്ഞു.
മൂര്‍ച്ചയുള്ള അലൂമിനിയം കമ്പികൊണ്ടാണ് സ്വകാര്യഭാഗം തുന്നിച്ചേര്‍ത്തതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക