കൊല്ലം എറണാകുളം കലക്ടറേറ്റുകൾ തമ്മിൽ കഷിടിച്ച 150 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇതിൽ എന്താണ് ഇത്ര പുതുമ എന്ന് തോന്നിയേക്കാം . പ്രത്യേകതയുണ്ട് ഇനി ഈ രണ്ടു ജില്ലകളിലെയും കളക്ടർമാർ ഭാര്യയും ഭർത്താവും ആണ്. എറണാകുളം കളക്ടർ ജാഫർ മാലികിന്റെ ഭാര്യ അഫ്സനാ പർവീണാണ് പുതിയ കൊല്ലം കളക്ടർ ആയി ചുമതല ഏൽക്കുക. നിലവിൽ അഫ്സാന എറണാകുളം ജില്ലാ ഡെവലൊപ്മെന്റ് കമ്മീഷണറാണ്.
ജാഫാർ മാലിക് എറണാകുളം കളക്ടറായിട് മാസങ്ങളായിട്ടേ ഉള്ളു. ജാഫാർ കല്ലെക്ടറേറ്റിലെത്തുന്നതിനു ഒരു വര്‍ഷം മുന്നേ കളക്ടറേറ്റിൽ എത്തിയതാണ് അഫ്സാന. ജില്ലയുടെ ടെവേലോപ്മെന്റ്റ് കമ്മീഷണറായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് ജാഫാർ മാലിക് എറണാകുളം കളക്ടർ ആയി എത്തിയത്.
കൊച്ചിൻ സ്മാർട്മിഷൻ സീ ഓ പദവിയിൽ നിന്ന് ജാഫർ കളക്ടറായപ്പോൾ സ്മാർട്ട് മിഷൻറെ അധികാര ചുമതല അഫ്സനക്ക് ആയിരുന്നു. ഇതിന്റെ കൂടെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോററ്റിയുടെയും ചുമതലയുണ്ടാരുന്നു.
ഒരു വർഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി മാറി താമസിക്കേണ്ടി വരും. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് പദവിയിലേക്കു മുൻ തൃശ്ശൂർ കളക്ടർ എസ് ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാണ് നിലവിൽ. മെട്രോപൊളിറ്റിൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും മൊബിലിറ്റി ഹബ്ബിന്റെയും മാനേജിങ് ഡിറക്ടരുടെ പൂർണ ചുമതലയും ഷാനവസിന് നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക