മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന് വിനയ് റായ് എന്ന 38 കാരനെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്ത്രീയുടെ മൃതദേഹം കഴുത്ത് മുറിച്ച നിലയിലും മുഖം വെട്ടിമാറ്റിയ നിലയിലുമാണ് കണ്ടെത്തിയത്.
സൂറത്ത് ജില്ലയിലെ മന്ദ്വി താലൂക്കിലെ കാരാങ് ഗ്രാമവാസിയാണ് പ്രതി. പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പ്രതി വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും മാണ്ഡവിക്കടുത്തുള്ള ഗ്രാമത്തിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി പ്രതിക്ക് യുവതിയുമായി ബന്ധമുണ്ടായിരുന്നു. ആഗസ്റ്റ് 24 ന് നന്ദൂർബാർ ജില്ലയിലെ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
കഴുത്ത് മുറിച്ച് മുഖം തിരിച്ചറിയാതിരിക്കാനായി
മുഖം വെട്ടുകയും മുഖത്തെ തൊലി പോലും നീക്കം ചെയ്യുകയും ചെയ്തു. പ്രതിയും ഇരയും സൂറത്തിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നന്ദൂർബാറിലെ പോലീസ് സൂറത്ത് പോലീസിനെ വിവരമറിയിച്ചു, ”ദേശീയ ദിനപത്രത്തോട് പോലീസ് പറഞ്ഞു.
വിവാഹം കഴിച്ചില്ലെങ്കിൽ തനിക്കു എതിരെ ബലാത്സംഗ പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പ്രതി പറഞ്ഞു. തനിക്കെതിരെ ബലാത്സംഗ പരാതി നൽകുമെന്ന് ഭയന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക