നിയമസഭ കൈയാങ്കളി കേസില്‍ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതി വ്യാഴാഴ്ച വിധി പറയും.
2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ കൈയാങ്കളി നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.
കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ തടസ ഹര്‍ജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്. കോടതി ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനാലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക