കോഴിക്കോട്;ഇന്നലെയാണ് കോഴിക്കോട് 12കാരനായ ഹാഷിം നിപ ബാധിച്ച് മരിക്കുന്നത്. കുട്ടി കഴിച്ച റബൂട്ടാനില് നിന്നാണ് വൈറസ് ബാധിച്ചതെന്ന് സംശയിക്കുന്നുണ്ട്. തന്റെ മകന് നിലത്ത് വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കാറില്ലെന്ന് പറയുകയാണ് പിതാവ് അബുബക്കര്‍.
‘‘ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല. ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്നൊന്നും ഉണ്ടായിരുന്നില്ല. അന്നും കൂടി ഓടിക്കളിച്ചതാണേ’’ കണ്ണു നിറഞ്ഞ് അബൂബക്കർ പറഞ്ഞു. ഏക മകനെയാണ് അബൂബക്കറിനും വാഹിദയ്ക്കും നഷ്ടമായത്.
നിപ്പ സ്ഥിരീകരിക്കുന്നതുവരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മകന് നിപ്പയാണെന്നും ഐസൊലേഷനിൽ പോകണമെന്നുമുള്ള അറിയിപ്പു കിട്ടുന്നത്.
തുടർന്ന് ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു. പുലർച്ചെ 4.30ന് മകന്റെ മരണവാർത്തയെത്തുന്നത്. അവസാനമായി ഹാഷിമിനെ കാണാൻ പോലും ഇവർക്കായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക