കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കും.പൂനൈ എന്‍ഐവിയില്‍ നിന്നുള്ള സംഘം പ്രദേശത്ത് ഇന്ന് പരിശോധന നടത്തും. വവ്വാലുകളെ വലവെച്ചു പിടിച്ചും പരിശോധന നടത്തിയേക്കും.
രോഗബാധ സ്ഥിരീകരിച്ച് ദിവസങ്ങളായിട്ടും ഉറവിടം കണ്ടെത്താനാവാത്തത് വലിയ വീഴ്ചയായാണ് ആരോപണം ഉയരുന്നത്.അതേസമയം നിപ്പ ബാധിച്ചു മരിച്ച 12 വയസ്സുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള എഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
ഇതുവരെ 68 പേരുടെ പരിശോധനഫലമാണ് നെഗറ്റീവായത്. 274 പേരാണ് നിലവില്‍ സംസ്ഥാനത്ത് സമ്ബര്‍ക്ക പട്ടികയിലുള്ളത്. എന്നാല്‍ ഏഴ് പേര് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക