കോട്ടയം: പെരുവയിൽ വവ്വാലുകൾ മയങ്ങിവീണതിനു പിന്നാലെ ചങ്ങനാശേരിയിൽ വവ്വാൽ ചത്ത നിലയിൽ. പെരുവയിൽ ബക്കറ്റിൽ മയങ്ങി വീണത് നിപ്പ പരാത്താത്ത നരച്ചീറുകളാണെന്നു ജില്ലാ വെറ്ററിനറി ഓഫിസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു.
2 സംഘങ്ങൾ സ്ഥലം സന്ദർശിച്ച് ഇവയെ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. സപ്പോട്ട പഴങ്ങൾ ശേഖരിച്ചുവച്ച പാത്രത്തിലാണ് ഇവയെ കണ്ടത്.
ചങ്ങനാശേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലിനെ പരിശോധനയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ ലാബിലേക്ക് കൊണ്ടുപോകുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക കവറിലാക്കുന്നു.
നരിച്ചീറുകൾക്കു നിപ്പ പരത്താൻ കഴിയില്ല. ഇവയ്ക്ക് പകൽ കാഴ്ചശക്തിയില്ല. ഇതുമൂലമാണ് ഇവ ഭക്ഷണം തേടിയ ശേഷം പകൽ പറക്കാൻ കഴിയാതെ മയങ്ങിക്കിടക്കുന്നത്. 29 ഇനം വവ്വാലുകൾ ഉള്ളതിൽ ഒരു ഇനത്തിനു മാത്രമാണ് നിപ്പ വാഹകരാകാൻ കഴിയുന്നതെന്നും ഡോ.ഷാജി പണിക്കശേരി പറഞ്ഞു.
ചങ്ങനാശേരിയിൽ കാടുപിടിച്ചു കിടന്ന പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലിനെ പരിശോധനയ്ക്കായി ലാബിലേക്കു കൊണ്ടുപോയി. ചങ്ങനാശേരി നഗരസഭ അഞ്ചാം വാർഡിലാണ് സംഭവം. കഴിഞ്ഞ ദിവസവും ഇവിടെ വവ്വാലിനെ ചത്ത നിലയിൽ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക