മധ്യപ്രദേശിലെ പന്ന ജില്ലയിൽ 21 വയസ്സുള്ള ഒരു യുവതിയുടെ കണ്ണിന് സാരമായ ക്ഷതം സംഭവിച്ചു.
ഗ്രാമത്തിലെ ചില നിവാസികൾ അവളെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും തുടർന്ന് ആസിഡ് പോലുള്ള രാസവസ്തു കണ്ണുകളിൽ ഒഴിക്കുകയും ചെയ്തു.
പന്ന ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഇപ്പോൾ റീവയിലെ ഒരു മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.
ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ഒളിച്ചോടാൻ സഹായിച്ചെന്ന സംശയത്തിൽ ഇന്നലെയാണ് യുവതിയെയും സഹോദരനും ഗ്രാമത്തിലെ ചിലർ തട്ടിക്കൊണ്ടുപോയത്. പന്ന ജില്ലയിലെ ബറൗഹ ഗ്രാമത്തിലെ താമസക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി 52 കാരി മരിച്ചു, കാരണം ഇങ്ങനെ
തട്ടിക്കൊണ്ടുപോയ ശേഷം പ്രതികൾ അവരെ വനപ്രദേശത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. എതിർത്തപ്പോൾ രണ്ട് കണ്ണുകളിലും ആസിഡ് പോലുള്ള രാസവസ്തു ഒഴിക്കുകയും ചെയ്തു.
“അവർ എന്നെയും എന്റെ സഹോദരനെയും ക്രൂരമായി മർദ്ദിച്ചു. പിന്നീട് അവരിലൊരാൾ എന്നെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചു. പിന്നീട് അവർ ഞങ്ങളെ ഗ്രാമത്തിൽ തള്ളിയിട്ട് രക്ഷപ്പെട്ടു,” അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക