ദില്ലി: കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ പ്രതികൾ ജയിലിലേക്ക് തിരിച്ചു പോകണമെന്ന കേരള സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തിൽ നിന്നുള്ള തടവുകാരൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് സർക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് ഹർജി നൽകിയത്.
ജയിലുകൾ കൊവിഡ് ഭീഷണിയിലായതോടെ തടവുപുള്ളികളെ പരോളിൽ വിടാൻ ആവശ്യപ്പെട്ട് മെയ് ഏഴിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയിത്. കൊവിഡ് സാഹചര്യത്തിൽ ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക