ശബരിമലയുമായി ബന്ധപ്പെട്ട് മോന്സന് മാവുങ്കലിന്റെ കൈവശമുള്ള പുരാരേഖയെന്ന് അവകാശപ്പെടുന്ന രേഖ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം.
യുവതീപ്രവേശന വിവാദസമയത്താണ് ശബരിമല മൂന്നര നൂറ്റാണ്ടുമുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നെന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ വാര്‍ത്തയില്‍ നിറഞ്ഞത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാനസര്‍ക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി; അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച് കൈക്കലാക്കി, മൂന്ന് എടിഎം കൗണ്ടറുകളില്‍ നിന്നായി 45500 രൂപ കവര്‍ന്നു, യുവാവ് പിടിയില്‍
മോന്സന് മാവുങ്കലിന്റെ തട്ടിപ്പുകഥകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ചെപ്പേടെന്ന് അവകാശപ്പെടുന്ന ഈ രേഖയുടെ പിന്നിലെ യാഥാര്‍ഥ്യവും പുറത്തു കൊണ്ടുവരണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. രേഖ കിട്ടിയത് എവിടെനിന്ന് എന്നതടക്കം കണ്ടെത്തണം.
അയ്യപ്പനുമായി ബന്ധപ്പെട്ട് മുമ്പും പല അവകാശവാദങ്ങളും വന്നിട്ടുണ്ടെന്നും ആ വിലയേ ഈ രേഖയ്ക്കും നല്കുന്നുള്ളു എന്നും ശശികുമാര വര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക