ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു. രാവിലെ 11 മണിയോടെയാണ് ശ്രീനഗറിലെ സംഗം ഈദ്ഗാഹിലുള്ള സ്കൂളില്‍ ഭീകരര്‍ ആക്രമണം നടത്തിയത്.
കൊല്ലപ്പെട്ട പ്രിന്‍സിപ്പല്‍ കശ്മീരി പണ്ഡിറ്റും അധ്യാപിക സിഖ് മതവിശ്വാസിയുമാണെന്നാണ് വിവരം. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തിരിച്ചില്‍ ആരംഭിച്ചു.
രണ്ടുദിവസം മുമ്പ് മൂന്ന് സാധാരണക്കാരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടര്‍ ആക്രമണങ്ങളിലൂടെ കശ്മീരില്‍ ഭീതിയുടെ സാഹചര്യ സൃഷ്ടിക്കാനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുമാണ് ഭീകരര്‍ ശ്രമിക്കുന്നതെന്ന് കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക