ഡല്‍ഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ അതിർത്തി ലംഘിച്ച് കടന്ന് ആളൊഴിഞ്ഞ ബങ്കറുകൾ നശിപ്പിക്കാൻ ശ്രമിച്ച 200 ഓളം ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു .
ബംല-യാംങ്സേ അതിർത്തിയിൽ കഴിഞ്ഞയാഴ്ച്ചാണ് സംഭവമുണ്ടായത്. എൽഎസിയുടെ ഭാഗത്തേക്ക് ചൈനീസ് പട്രോളിങ് വിഭാഗം അതിക്രമിച്ച് കടക്കുകയും സംഘത്തെ ഇന്ത്യൻ സൈന്യം ശക്തമായി എതിർക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അതിർത്തി ലംഘിക്കാൻ ശ്രമിച്ച ഏതാനും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ താത്കാലികമായി തടഞ്ഞു വെക്കുകയും ചെയ്തു.
കോവിഡ് വാക്സീനെടുത്ത ശേഷമുള്ള പ്രയാസങ്ങൾക്ക് ചികിത്സ തേടാനായി വിദേശത്തു നിന്നും നാട്ടിലെത്തി; ഡോക്ടര്‍ പറഞ്ഞ മരുന്നുകളില്‍ ചിലത് വാങ്ങാനായി കാറില്‍ നിന്നിറങ്ങി റോഡ് മുറിച്ച് മെഡിക്കല്‍ സ്റ്റോറിലേക്ക് നടന്ന ദമ്പതികളെ പാഞ്ഞുവന്ന ബൈക്കിടിച്ചു, മക്കളുടെയും മാതാപിതാക്കളുടെയും കണ്മുന്നില് ഇരുവര്‍ക്കും ദാരുണാന്ത്യം
നിലവിൽ ആശങ്കയില്ലെന്നും വിഷയം പ്രാദേശിക സൈനിക കമാൻഡർമാർ തലത്തിൽ തന്നെ പരിഹരിച്ചതായും സർക്കാർതല വൃത്തങ്ങൾ വ്യക്തമാക്കി. ചൈനീസ് സൈനികരെ വിട്ടയച്ചതായും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക