തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് വൈകുന്നേരം മൂന്നരമണിയോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്.
കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ജയിൽ മോചിതനായ ശേഷം അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.ഐ നേരത്തെ സന്ദീപിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. എന്നാല്‍ കസ്റ്റംസ് ചുമത്തിയ കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് നായര്‍ പുറത്തിറങ്ങിയത്.
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോളര്‍ കടത്ത് കേസിലും കള്ളപ്പണക്കേസിലും പ്രതിയായതോടെയാണ് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ കൊഫേപോസ ചുമത്തി ജയിലിലടച്ചത്. ഈ കാലാവധി പൂര്‍ത്തിയായതോടെയാണ് സന്ദീപ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക