ഇടുക്കി: പിതൃസഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്, ഫൗസിയ മക്കളെയും കൂട്ടി രണ്ടു ദിവസം മുമ്പ് കൊക്കയാര്‍ പൂവഞ്ചിയില്‍ എത്തിയത്.
ദുരന്തത്തിനു തൊട്ടു മുന്‍പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫൗസിയ വാട്സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. സിയാദിന്റെ ഭാര്യ ഫൗസിയയും രണ്ടു മക്കളും ബന്ധുക്കളും ഒന്നാകെയാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്.
ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്സാന് ഫൈസല്‍ എന്നിവരെയും വിഡിയോയില്‍ കാണാം.
” വീടിനു മുന്നിലൂടെ മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന വിഡിയോ അവള് അയച്ചു തന്നിരുന്നു. അപ്പോള്‍ത്തന്നെ അവിടന്നു മാറാന്‍ ഞാന്‍ പറഞ്ഞതാണ്.
വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട് തോന്നി, തത്കാലം മാറിനിൽക്കാൻ മാർട്ടിനോട് പറഞ്ഞപ്പോള്‍ ‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്നായിരുന്നു മറുപടി; അപ്പച്ചൻ നിർബന്ധിച്ചപ്പോൾ ഊണുകഴിഞ്ഞിട്ട് വരാമെന്നായി; അപ്പച്ചൻ വീടെത്തി അധികം കഴിഞ്ഞില്ല, ഇടിവെട്ടുന്നതുപോലെ ശബ്ദം’; കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓർമ നിലനിർത്താൻ അധികമൊന്നും ബാക്കിയില്ല
പിന്നെ അവരെ വിളിക്കാനായില്ല, പലവട്ടം ശ്രമിച്ചെങ്കിലും റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല” – കരച്ചിലിനിടയിലൂടെ സിയാദ് പറഞ്ഞു.
വിഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഉരുള്‍പൊട്ടലില്‍ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി. സിയാദ് ഉടന്‍ തന്നെ വീട്ടിലേക്കു തിരിച്ചെങ്കിലും വഴിയെല്ലാം താറുമാറായതിനാല്‍ എത്താനായില്ല. ഒടുവില്‍ എത്തിയപ്പോഴാകട്ടെ, കണ്ടത് മണ്‍കൂമ്പാരം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക