ദില്ലി: ഉത്തർപ്രദേശിൽ അഭിഭാഷകനെ കോടതി മുറിയിൽ വെടിവെച്ചു കൊന്നു. യുപിയിലെ ഷാജഹാൻപൂരിലെ ജില്ലാ കോടതിയിലാണ് ദാരുണ സംഭവമുണ്ടായത്.
അഭിഭാഷകനായ ഭൂപേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. കോടതി കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലാണ് മുപ്പത്തിയെട്ടുകാരനായ ഭൂപേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിത്. സമീപത്ത് നിന്നും ഒരു തോക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കോടതിയിൽ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ക്ലർക്കിനെ കാണാനായി മൂന്നാം നിലയിലേക്ക് പോയപ്പോഴാണ് ഭൂപേന്ദ്ര സിംഗിന് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു അഭിഭാഷകൻ പൊലീസ് പിടിയിലായതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക