തിരുവനന്തപുരം: കോടതിയില്‍ ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാറിന്റെ നടപടിയില്‍ സന്തോഷമുള്ളതായി അനുപമ.
കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നിയമ നടപടി സ്വീകരിക്കും. സമരം തുടരുന്നത് സംബന്ധിച്ച് ആലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നും അവര്‍ പറഞ്ഞു.
വഞ്ചിയൂര്‍ കോടതിയിലാണ് ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ അവശ്യപ്പെടുക. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഗവണ്മെന്റ് പ്ലീഡര്ക്ക്നിര്ദ്ദേശം നല്കി.
അതേ സമയം ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തിലെ വിഴ്ച പരിശോധിക്കുവാന്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്നും ആ സമ്മതപത്രം കണ്ടിരുന്നുവെന്നും അജിത്തിന്റെ ആദ്യ ഭാര്യ നാസില. പൂര്‍ണ്ണ ബോധ്യത്തോടെയാണ് കുട്ടിയെ നല്കാന് അനുപ ഒപ്പിട്ട് നല്‍കിയത്.
അനുപമയും അജിത്തുമായുള്ള ബന്ധം താന്‍ ചോദ്യം ചെയ്തിരുന്നുവെന്നും നാസില പറയുന്നു. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്ന ന്യായീകരണമാണ് അന്ന് അജിത്ത് നല്‍കിയത്.
സമ്മര്‍ദം മൂലമാണ് ഡിവോഴ്സ് ചെയ്തത്. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചുവെന്നും നാസില ആരോപിച്ചു. വിവാഹമോചനത്തിന് തയ്യാറല്ല എന്നു പറഞ്ഞു അനുപമയെ കണ്ടിരുന്നു. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക