കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി അടുത്ത കൂട്ടാളികള്‍. മോന്‍സന്റെ ഡ്രൈവറും ബോഡിഗാര്‍ഡും ഉള്‍പ്പെടെയുളളവരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
മായികലോകത്ത് ജീവിച്ചപ്പോൾ എല്ലാം മറന്നു. മോൻസൻ പറഞ്ഞതനുസരിച്ച് കേസിലെ നിർണായക തെളിവായ പെൻഡ്രൈവ് കത്തിച്ചെന്ന് മോന്സന് മാവുങ്കലിന്റെ മാനേജര്‍ ജിഷ്ണു വെളുപ്പെടുത്തി. മായികലോകത്ത് ജീവിച്ചപ്പോൾ എല്ലാം മറന്നു. തട്ടിപ്പുകൾ അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഒന്നും തുറന്ന് പറഞ്ഞില്ല.
കലിംഗയിലെ ഐപ് കോശി മോന്‍സന്റെ ആളാണെന്ന് ജിഷ്ണു പറഞ്ഞു. ഐപിന്റെ കൈവശം നിര്‍ണായകമായ പല തെളിവുകളും ഉണ്ട്. ബോംബ് പൊട്ടുമെന്ന് ഐപ് പറഞ്ഞിരുന്നതായും ജിഷ്ണു വെളുപ്പെടുത്തി.
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു
മോൻസണിന്റെ നിർദേശം പ്രകാരം പലരെയും ഉപദ്രവിച്ചെന്ന് സമ്മതിച്ച് മോന്‍സന്റെ ബോഡിഗാര്‍ഡ് മാത്യു പറഞ്ഞു. വാഹനത്തെ മറികടക്കുന്നവരെ മോൻസന്റെ ആജ്ഞ അനുസരിച്ച് മർദ്ദിച്ചു. ഉപയോഗിച്ചത് കളിതോക്കുകൾ എന്നും മാത്യു വെളുപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക