തൃശൂര്‍: വീട്ടിലിരുന്ന് മദ്യപിക്കുമ്പോഴുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ അഭിഭാഷകന് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
മുളങ്കുന്നത്തുകാവ് തിരൂര്‍ കിഴക്കും മുറിയില്‍ പണിക്കര വിട്ടില്‍ കുട്ടപ്പന്റെ മകന് മണികണ്ഠന് എന്ന കണ്ണന് (42) ആണ് കൊല്ലപ്പെട്ടത്.
അടുക്കള ഭാഗത്തുള്ള നാളികേരം പൊളിച്ചു കൊണ്ടിരിക്കുമ്പോള്‍ അഭിഭാഷകന് ഷെഡിലെത്തി ചുറ്റികകൊണ്ട് മണികണ്ഠന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിനു ശേഷം അഭിഭാഷകന് വീടുവിട്ടു പോവുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ 51 പവന്റെ ആഭരണങ്ങളും കാറുമായി നവവധു കാമുകനോടൊപ്പം നാടുവിട്ടു
കൊലയ്ക്കുശേഷം ബാറില്‍ എത്തി മദ്യപിക്കുകയായിരുന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റുചെയ്തു.തൃശൂര്‍ ബാറിലെ അഭിഭാഷകനായ തിരൂര്‍ സരസ്വതി നിലയത്തില്‍ സജീഷിന്റെ വീട്ടില്‍വച്ചാണ് സംഭവം.
എല്ലാ ദിവസവും അഭിഭാഷകന് മദ്യം വാങ്ങി കൊടുക്കുന്നത് കണ്ണന് ആയിരുന്നു. ഇന്നലേയും അഭിഭാഷകന് മണികണ്ഠന് മദ്യം വാങ്ങി കൊടുത്തിരുന്നു ശേഷം ഇരുവരും മദ്യപിക്കുകയും ചെയ്തു.
വീടിനു പിന്നില്‍ നിന്നും ഞരക്കം കേട്ട് അഭിഭാഷകന്റെ വൃദ്ധനായ പിതാവ് നോക്കിയപ്പോള്‍ കണ്ണന് താഴെ കിടക്കുന്നതാണ് കണ്ടത്. നേരത്തെ ചെറിയ ബഹളം കേട്ടതുകൊണ്ട് ഇക്കാര്യം പിതാവ് അയല്‍ വാസികളെ അറിയിച്ചു. അവര്‍ എത്തുമ്പോളേയ്ക്കും മണികണ്ഠന് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക