ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴി തടയല്‍ സമരത്തില്‍ ജോജു ഇടപെട്ടുണ്ടായ പ്രശ്നത്തില്‍ പ്രതികരണവുമായി സംവിധായകന് ബി ഉണ്ണികൃഷ്ണന്. ‘ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ സമരങ്ങളോട് യോജിപ്പുള്ളവരാണ് നമ്മള്. അത്തരത്തിലുള്ള സമരങ്ങളിലൂടെയാണ് സാമൂഹികമായ നേട്ടം ഉണ്ടായിട്ടുള്ളത്.
പക്ഷേ ഇവിടെ സംഭവിച്ചത്, ഈ സമരം കാരണം ഒരുപാട് വാഹനങ്ങള്‍ ഗതിമുട്ടിക്കെടന്നപ്പോള് ജോജുവിന്റെ വണ്ടിക്ക് അടുത്ത് കീമോ ചെയ്യാന്‍ പോകുന്ന ഒരു അര്‍ബുദ രോഗി ഉണ്ടായിരുന്നു. ആ വ്യക്തിയുടെ കഷ്പ്പാട് കണ്ടാണ് ജോജു ഇറങ്ങിയത്. അദ്ദേഹം വളരെ വൈകാരികയമായി സംസാരിച്ചു. സംസാരത്തില്‍ തീര്‍ച്ചയായും ഒരു വികാരാവേശം രണ്ട് പക്ഷത്തും ഉണ്ടാകും.
അങ്ങോട്ടും ഇങ്ങോട്ടും സംസാരവും വേണ്ടി വന്നാല്‍ ഉന്തും തള്ളും ഉണ്ടാകും. പക്ഷേ അവിടെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വമുണ്ടായിട്ടും ജോജുവിന്റെ വണ്ടി തല്ലിത്തകര്‍ത്തു. അതിന് ശേഷം യതൊരു അടിസ്ഥാനവും ഇല്ലാതെ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ല അധ്യക്ഷന്‍ പറയുകയാണ് ജോജു മദ്യപിച്ചിരുന്നുവെന്ന്.
ഇപ്പോള്‍ അദ്ദേഹം പറയുന്നു എനിക്ക് മണത്ത് നോക്കാന്‍ പറ്റുമോയെന്ന്. എന്ത് തരത്തിലുള്ള രാഷ്ട്രീയ പക്വതയാണ് ഇവരൊക്കെ കാണിക്കുന്നത്. അത്ഭുതം തോന്നുന്നു. ചുരുങ്ങിയ സമയംകൊണ്ട് കഴിവ് തെളിയിച്ച് ആളുകളുടെ മനസ്സില്‍ കേറിയ ഒകു കലാകാരനാണ് ജോജു. കലാകാരന്റെ വികാരാവേശത്തോടെ അദ്ദേഹം നടത്തിയ പ്രതികരണത്തെ ആ രീതിയില്‍ കാണുകയും അണികള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതല്ലേ രാഷ്ട്രീയ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക