12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ. ബ്രസീലിലെ ഫോർട്ടെലാസ നഗരത്തിലാണ് സംഭവം.
ജേണല്‍ ഓഫ് പീഡിയാട്രിക് സര്‍ജര്‍സി കേസ് റിപ്പോര്‍ട്ട് അനുസരിച്ച് 12 സെന്റീമീറ്റര്‍ നീളമുള്ള ഈ വാലിന്റെ അഗ്രഭാഗത്ത് പന്തിന്റെ ആകൃതിയിലുള്ള ഉരുണ്ട ഭാഗവും കാണപ്പെടുന്നുണ്ട്.
4 സെന്റീമീറ്റര്‍ വ്യാസമാണ് ഇതിനുള്ളത്. ‘ചങ്ങലയും ബോളും’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ടിഷ്യുക്കളെ മനുഷ്യവാൽ എന്ന് തന്നെയാണ് ഇതിനെ ഡോക്ടർമാർ വിളിക്കുന്നത്.
അൾട്രാസൗണ്ട് സ്കാനിൽ കുഞ്ഞിന് വാലുള്ളതിന്റെ യാതൊരു അടയാളവും കണ്ടിരുന്നില്ല. 35–ാം ആഴ്ചയിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെയാണ് കുഞ്ഞ് ജനിച്ചത്.
സാധാരണ, നാല് മുതല്‍ എട്ട് ആഴ്ച വരെയുള്ള ഗര്‍ഭധാരണസമയത്ത്, കുഞ്ഞുങ്ങളില്‍ ഇത്തരത്തിലുള്ള വാല് കാണപ്പെടും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവ ശരീരത്തിനകത്തേക്ക് തിരികെ പോകുകയും ചെയ്യും.
മനുഷ്യ ശരീരത്തിലെ നട്ടെല്ലിന് താഴെയുള്ള ഒരു ടെയില്‍ബോണ്‍ രൂപപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെ ഉണ്ടാകുന്നത്. ലോകത്ത് ഇതുവരെ 40 കുട്ടികളിൽ വാൽ കാണപ്പെട്ടിട്ടുണ്ട്. ഏതായാലും ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക