ഹൈദരാബാദ്: ഹൈദരാബാദില്‍ വിവാഹത്തിന് വിസമ്മതിച്ച 20കാരിയായ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. 18 തവണ കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിരിഷ എന്ന യുവതിയെയാണ് വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് മുൻകാമുകൻ ബസവരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്
സിരിഷയും ബസവരാജും നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് ശ്രീധര്‍ എന്ന ആളുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇത് ബസവരാജില്‍ ദേഷ്യമുണ്ടാക്കി
ഹൈദരാബാദിലെ എല്‍.ബി. നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഹസ്തിനപുരത്ത് ബുധനാഴ്ച്ചയായിരുന്നു സംഭവം. യുവതി താമസിച്ചിരുന്ന മുറിയിലെത്തിയായിരുന്നു അക്രമം. ബാസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക