കണ്ണൂര്‍ :പുഴ സംരക്ഷണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ പെരുമ്പ മുതല്‍ കൊറ്റി വരെയുള്ള പുഴയോരങ്ങളില്‍ സര്‍വേ നടത്തി. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി ലളിതയുടെ നേതൃത്വത്തിലാണ് പുഴയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെ കുറിച്ച് സര്‍വ്വേ നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രദേശത്തെ പുഴകളെ കുറിച്ച് സര്‍വ്വേ നടത്തുകയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് സര്‍വേ.
ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിച്ചാല്‍…
നഗരസഭ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ചേര്‍ന്ന എട്ട് ഗ്രൂപ്പുകള്‍ വാര്‍ഡുകളില്‍ സര്‍വ്വേ നടത്തുന്നുണ്ട്. പുഴയിലേക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുക്കി വിടുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും തുടര്‍ന്ന് അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൗണ്‍സിലിന്റെ അംഗീകാരത്തിന് ശേഷം ആക്ഷന്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ വി വി സജിത, സൂപ്രണ്ട് ഹരിപ്രസാദ്, സെക്രട്ടറി എം കെ ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ പി സുബൈര്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക