ഇത്തവണത്തെ ഐ ലീഗ് സീസൺ ഡിസംബറിൽ തുടങ്ങും. കഴിഞ്ഞ തവണ ജനുവരിയിലായിരുന്നു സീസൺ നടന്നത്. എന്നാൽ ഇത്തവണ ഡിസംബർ 27 ന് തന്നെ ഐ ലീഗ് തുടങ്ങും. കോവിഡ് സാഹചര്യം മുൻനിർത്തി ഇത്തവണത്തെ മത്സരത്തിന്റെ രീതികളും മാറ്റമുണ്ടാകും. സീസണിലെ താരങ്ങൾ മുഴുവനും വാക്സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമുണ്ട്. ടീമുകളെല്ലാം മത്സരം നടക്കുന്നതിന് 14 ദിവസം മുൻപ് തന്നെ സ്ക്വാഡും സ്റ്റാഫ് അംഗങ്ങളുമായി ബയോ ബബിളിൽ പ്രവേശിക്കണമെന്ന് നിർബന്ധമുണ്ട്.
കോവിഡ് പ്രോട്ടോകോളുകൾക്കനുസരിച്ച് മത്സരങ്ങൾക്ക് രീതികളിൽ മാറ്റങ്ങളുണ്ടാകും. ഇത്തവണയും രണ്ട് തവണ ലീഗിൽ ടീമുകൾ ഏറ്റുമുട്ടുകയില്ല. ആദ്യ ആറു സ്ഥാനങ്ങളിൽ എത്തുന്നവർ ഒരു ഗ്രൂപ്പിലേക്ക് മാറിയും അവസാന സ്ഥാനങ്ങളിൽ എത്തുന്നവർ മറ്റൊരു ഗ്രൂപ്പിലായും വീണ്ടും ഏറ്റുമുട്ടും. ഈ മത്സരങ്ങൾ കൂടെ കഴിഞ്ഞാകും വിജയിയെ തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക