കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനറൽ ഒപി പ്രവര്‍ത്തനം എത്രയും പെട്ടന്ന് തന്നെ തുടങ്ങുമെന്ന് മെഡിക്കല്‍ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. കാസര്‍കോട് ഉക്കിനടുക്കയിലുള്ള മെഡിക്കല്‍ കോളേജ് ഇതുവരെ കൊവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തിച്ചത്.
ഇവിടെ ജനറല്‍ ഒപി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നിലവിൽ പുരോഗമിക്കുന്നത്. ഒപി ആദ്യം ആരംഭിച്ച് പിന്നീട് കിടത്തി ചികിത്സാ സൗകര്യങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ന്യൂറോളജിസ്റ്റിനെയെങ്കിലും നിയമിക്കണമെന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആവശ്യം പരിഗണിച്ച് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളേജിലെ ആശുപത്രി ബ്ലോക്ക് സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. 2023-24 വര്‍ഷത്തോടെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക