പത്തനംതിട്ട: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതിഇന്ന് പരിഗണിക്കും.
വെർച്വൽ ക്യൂ നിയന്ത്രിക്കുക വഴി സർക്കാർ ദേവസ്വം ബോർഡിന്റെഅധികാരത്തിൽ കൈ കടത്തുകയാണെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെ വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതിയും നിരീക്ഷിച്ചിരുന്നു.
എന്നാൽ തീർത്ഥാടനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് സർക്കാർ നിലപാട്. നിലവിലെ സാഹചര്യത്തിൽ വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കട്ടിയിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് ദർശന സൗകര്യം ഒരുക്കാൻ സ്പോർട് ബുക്കിങ് സംവിധാനം ഉണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്..
അതേസമയം ശബരിമലയിൽ ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഭക്തരാണ് ഇപ്പോൾ ദർശനത്തിനെത്തിയത്. മഴ കടുത്തതോടെ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകൾ ഉയരുകയും ചെയ്യാതിരുന്നാൽ പ്രതിദിനം അൻപതിനായിരം ആളുകളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാരും ദേവസ്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക