സംസ്ഥാന സർക്കാർ കോവിഡ് മഹാമാരി രൂക്ഷമായപ്പോഴാണ് ജനങ്ങൾക്കായി സൗജന്യ ഭക്ഷ്യകിറ്റ് അവതരിപ്പിച്ചത്. നിരവധി പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉപകാരപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് നൽകിവരുന്ന സൗജന്യ ഭാഷ്യകിറ്റ് നിർത്തലാക്കുകയാണെന്ന് വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. കോവിഡ് മഹാമാരി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയതെന്നും ദുരിത കാലങ്ങൾ വരുമ്പോൾ തീർച്ചയായും ഇനിയും സൗജന്യ ഭക്ഷ്യകിറ്റ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരി ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജനങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. ഈ അവസ്ഥ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ സൗജന്യ കിറ്റ് വിതരണം ചെയ്തത്. മാത്രമല്ല, നിലവിൽ പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധിക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ തന്നെ കിറ്റ് നൽകുവാൻ സാധിക്കുകയില്ല. വില നിയന്ത്രിക്കുവാനുള്ള ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക