കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബിൽ ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. കൃഷി, നിയമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീല്‍ ബില്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ആയിരിക്കും ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം ചേരുക. സഭയിൽ നിയമങ്ങൾ പിൻവലിക്കുവാനുള്ള ബിൽ പാസാക്കുവാനാണ് തീരുമാനം. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബിൽ തയ്യാറാക്കിയിട്ടുള്ളത്.
നവംബർ 30 മുതൽ കോവാക്സിൻ വാക്സിനേഷൻ എടുക്കുന്ന യാത്രക്കാരുടെ പ്രവേശനത്തിന് കാനഡ അംഗീകാരം നൽകി
ശീതകാല സമ്മേളനം പാർലമെന്റിൽ തുടങ്ങുമ്പോൾ ആദ്യ ദിനം തന്നെ ആദ്യബില്ലായി അവതരിപ്പിക്കുവാനാണ് നടപടി സ്വീകരിക്കുന്നത്. അതേസമയം, ഇന്ന് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷക മഹാപഞ്ചായത്ത് ചേരുവാൻ തീരുമാനിച്ചിരുന്നു. താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കണം. നിര്‍ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാപഞ്ചായത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക