ന്യൂഡൽഹി : തുടർച്ചയായ 20 ദിവസമായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്താതെ എണ്ണ കമ്പിനികൾ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ചതിന് ശേഷം 2021 നവംബർ 4 ന് ഇന്ധന വില കുത്തനെ കുറഞ്ഞിരുന്നത്.
കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ശേഷം മിക്ക സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറച്ചിരുന്നു. ഇത് സാധരണകാർക്ക് വളരെയധികം ആശ്വാസം നൽകി.
എന്നാൽ ചില സംസ്ഥാനങ്ങൾ മോട്ടോർ ഇന്ധങ്ങളുടെ നികുതിയിൽ നികുതിയിൽ ഒരു കുറവും വരുത്തിയിരുന്നില്ല.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയ്ക്കും കൊൽക്കത്തയിൽ 104.67 രൂപയ്ക്കും മുംബൈയിൽ 109.98 രൂപയ്ക്കും ചെന്നൈയിൽ 101.40 രൂപയ്ക്കും ലഭ്യമാണ്.
ഒരു ലിറ്റർ ഡീസൽ ന്യൂഡൽഹിയിൽ 86.67 രൂപയും കൊൽക്കത്തയിൽ 89.79 രൂപയും മുംബൈയിൽ 94.14 രൂപയും ചെന്നൈയിൽ 91.43 രൂപയുമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തുടനീളം ഡീസൽ, പെട്രോൾ വിളകൾ മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ എക്സൈസ് തീരുവ വെട്ടികുറച്ചുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപ നം ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ആശ്വാസം നൽകി. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതാണ് ആഭ്യന്തര വിപണിയിൽ ഇന്ധന വില ഉയരാൻ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക