മിന്നാരം ചിത്രത്തിലെ നടന് മണിയന്‍പിള്ള രാജുവിന്റെ അതിഥി വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ സീനിന് പിന്നിലെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ മണിയന്‍പിള്ള രാജു.
മിന്നാരത്തിന്റെ സെറ്റില്‍ ഒരു ദിവസം ചെല്ലുമ്പൊ, പ്രിയന് അസിസ്റ്റന്റ് ഡയറക്ടറുടെ കൈയില്‍ നിന്നും പാഡും പേനയും വാങ്ങി, ഫേണ്‍ഹില്‍ പാലസിന്റെ തൂണില്‍ ചാരി നിന്ന് എഴുതുകയാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ മുരളി വന്നിട്ട്, ഷോട്ട് എടുക്കാനായി എന്ന് പറഞ്ഞു. ആ ട്രോളി ഷോട്ട് എടുത്താ മതി, ഞാന്‍ ദാ വരുന്നു എന്ന് പ്രിയന് പറഞ്ഞു. അത് എഴുതിത്തീര്‍ത്തിട്ട് പുള്ളി എന്റെയടുത്ത് വന്ന് പറഞ്ഞു.
‘എഡാ, നിന്നെ ഇത്രയും രൂപ തന്ന് ഞാന്‍ ബുക്ക് ചെയ്തിരിക്കുന്നത് ഈ ഒരൊറ്റ സീനിന് വേണ്ടിയാ. ഉച്ച കഴിഞ്ഞേ ഇത് എടുക്കൂ,” എന്ന്. അത് കഴിഞ്ഞ് മുരളിയോട് പറഞ്ഞു, ഒരു കോപ്പി എടുത്ത് അവന് കൊടുത്തേരെ, പഠിക്കട്ടെ ഡയലോഗ്. പ്രോംപ്റ്റിംഗ് ഒന്നും നടക്കൂല ഇവിടെ, എന്ന്.
3, 4 ദിവസം ഞാന്‍ റൂമില്‍ ഇരുന്ന് ഇത് പഠിച്ചു. അഞ്ചാമത്തെ ദിവസം പ്രിയനോട് ഞാന്‍ പോവുകയാണെന്ന് പറഞ്ഞു.് എടുത്ത് കഴിഞ്ഞാലേ സമാധാനം കിട്ടൂ, എന്ന് ഞാന്‍ പറഞ്ഞു.ഈ രണ്ട് ഷോട്ട് കഴിഞ്ഞാല്‍ അടുത്തത് നിന്റെ സീന്‍ ആണെന്ന് പ്രിയന് പറഞ്ഞു. ഒരു പത്തര ഒക്കെ ആയപ്പോ ആ സീന്‍ എടുത്തു. ആരുടേയും പ്രോംപ്റ്റിംഗ് ഇല്ലാതെ ഒറ്റ ടേക്കില്‍ ഓകെയായി. എല്ലാവരും ഭയങ്കര കൈയടി.
ഞാന്‍ നോക്കുമ്പൊ തിലകന് ചേട്ടന്, ശോഭന, മോഹന്‍ലാല്‍ ഇത്രയും പേരുടെ മുന്നില്‍ എന്റെ ഫസ്റ്റ് ടേക്ക് ഓകെയായി. എല്ലാവരും സഹകരിച്ചു.പ്രിയന് പറഞ്ഞു.
നീ നോക്കിക്കോ, തിയേറ്ററില്‍ ഹിലേറിയസ് സീനായിരിക്കും ഇത്. ഈ പടത്തിലെ ഏറ്റവും ഗംഭീര സീനാണിത്. അങ്ങനെ സംഭവിച്ചതാണ് ആ സീന്‍. എന്റെതായി ഒരു വാക്ക് പോലുമില്ല. എല്ലാം പ്രിയന് എഴുതിയതാണ്,” മണിയന്‍പിള്ള രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക