ഡൽഹി: ഡൽഹിയിലെ കരാലയിലെ ശിവ് വിഹാർ ഏരിയയിലെ മൊഹല്ല ക്ലിനിക്കിൽ 12 വയസ്സുള്ള ദളിത് പെൺകുട്ടിയെ ഒരു ഡോക്ടർ പീഡിപ്പിച്ചു. പ്രതിയായ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
ബുധനാഴ്ച വൈകിട്ട് സുഖമില്ലാത്തതിനാൽ മരുന്ന് വാങ്ങാൻ ക്ലിനിക്കിലെത്തിയതായി പെൺകുട്ടി പരാതിയിൽ പറയുന്നു. അപ്പോഴാണ് ഡോക്ടർ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നടന്ന കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞു. പിറ്റേന്ന് രാവിലെ വെണ്ടറായി ജോലി ചെയ്യുന്ന അച്ഛൻ പെൺകുട്ടിയുമായി മൊഹല്ല ക്ലിനിക്കിലേക്ക് പോയി. മറ്റ് ചില കുടുംബാംഗങ്ങളും അയൽക്കാരും ഇവർക്കൊപ്പമുണ്ടായിരുന്നു.
അവർ പോലീസിനെ വിളിച്ചു, അവർ ക്ലിനിക്കിലെത്തി പെൺകുട്ടിയുമായി സംസാരിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
സംഭവം സ്ഥിരീകരിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രണവ് തായൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക