പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ ശിശുമരണം റിപ്പോർട്ട് ചെയ്തു. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഈ വർഷം ഇതു വരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്.
എന്നാൽ, ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന് പണം നൽകുന്ന ജനനി ജന്മ രക്ഷാ പദ്ധതി കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നെന്നും ഫണ്ട് കിട്ടാത്തതുകൊണ്ടുണ്ടായ പ്രശ്നമായിരുന്നെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നും ഐടിഡിപി പ്രൊജക്ട് ഓഫീസർ സുരേഷ് പി ഒ പറഞ്ഞു. പദ്ധതിക്കുള്ള പണം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ നടപടി തുടങ്ങിയെന്നും അദ്ധേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക