കർണാടക: കർണാടകയിലെ ധാർവാഡിലെ ഒരു മെഡിക്കൽ കോളേജില്‍ കൊവിഡ് ബാധിച്ച ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണം ഒരു ദിവസം മുമ്പ് 66 ആയിരുന്നത് ഇന്ന് 182 ആയി ഉയർന്നന്നു. മെഡിക്കൽ കോളേജ് ഒരു കൊവിഡ് -19 ക്ലസ്റ്ററായി മാറിയെന്ന് അധികൃതർ അറിയിച്ചു.
ധാർവാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിലെ രോഗബാധിതരിൽ ഭൂരിഭാഗവും കൊറോണ വൈറസിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരാണ്.
കാമ്പസിനുള്ളിൽ അടുത്തിടെ സംഘടിപ്പിച്ച ഫ്രെഷേഴ്സ് പാർട്ടിയാണ് പകര്‍ച്ച വ്യാധിയ്ക്ക് കാരണമായതെന്ന് നയിച്ചതെന്ന് അധികൃതർ പറഞ്ഞു.
പരിപാടിയെ തുടർന്ന് 400 വിദ്യാർത്ഥികളിൽ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികൾക്ക് രോഗബാധ കണ്ടെത്തിയത്.
ജില്ലാ ഹെൽത്ത് ഓഫീസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചു. ഓഫ് ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തതിന് ശേഷവും രോഗബാധിതരായ ഈ വിദ്യാർത്ഥികളെ ക്വാറന്റീൻ ചെയ്തതായി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ പറഞ്ഞു. അവർക്ക് ഹോസ്റ്റലിൽ തന്നെ ചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക