അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു . കര്ണാടകയിലെമൈസൂരുവിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെയാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും കുട്ടികളും താമസിച്ചിരുന്നത്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്താണ് യുവതി കുട്ടികളെ പോറ്റാനുള്ള പണം കണ്ടെത്തിയിരുന്നത്.
വ്യാഴാഴ്ച ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട യുവാവിനെ യുവതി വീട്ടിലേക്ക് ചായയ്ക്ക് ക്ഷണിച്ചിരുന്നു. യുവാവ് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
യുവതിയേയും യുവാവിനേയും അസഭ്യം പറഞ്ഞ് മര്‍ദ്ദനം ആരംഭിച്ച ഇയാള്‍ ഇരുവരേയും വീടിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു.
ഉപദ്രവിക്കരുതെന്നും അഴിച്ചുവിടണമെന്നുമുള്ള ഇവരുടെ അപേക്ഷ കേള്‍ക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഗ്രാമവാസികള്‍ മര്‍ദ്ദനം കണ്ട് അടുത്ത് വന്നെങ്കിലും തടയാന്‍ ശ്രമിക്കാതെ കാണികള്‍ ആവുകയായിരുന്നു.
ഏറെ നേരത്തിന് ശേഷമാണ് ഗ്രാമത്തലവന് ഇവിടെയെത്തിയാണ് ഇവരെ അഴിച്ചുവിട്ടത്. രണ്ടു കൂട്ടരേയും സമാധാന ചര്‍ച്ച നടത്തിയാണ് ഗ്രാമത്തലവന് പോയത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കോവ്ലാന്ഡേ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക