ബെൽജിയം ആന്റ്വെര്‍പ് മൃഗശാലയിൽ 2 ഹിപ്പോകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹിമാനി, ഹെര്‍മിയന്‍ എന്നീ ഹിപ്പോകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നുമില്ലെന്നും ഹിപ്പോകള്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ ആണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.
ഹിപ്പോകള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ മൃഗശാല ജീവനക്കാരിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഹിപ്പോകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണെന്നും പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും മൃഗശാലയിലെ വെറ്റിനറി ഡോക്ടര്‍ ഫ്രാൻസിസ് വെർകാമ്മൻ പറഞ്ഞു.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, ലോകമെമ്പാടുമുള്ള മൃഗശാലയിലെ മൃഗങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം, നെബ്രാസ്കയിലെ ഒരു മൃഗശാലയില്‍ മൂന്ന് ഹിമപ്പുലികള്‍ വൈറസ് ബാധിച്ച് ചത്തിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവാണെങ്കിലും മനുഷ്യരിൽ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്ക് വൈറസ് പടരുമെന്ന് സി.ഡി.സി അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക