ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ച് കൊടുക്കാത്തതിൽ മനംനൊന്ത് ഹൈദരാബാദിൽ യുവതി ആത്മഹത്യ ചെയ്തു. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയാണ് മരിച്ചത്. ബ്ലൗസിന്റ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൈദരാബാദിലെ ആംബർപേട്ട് ഏരിയയിലെ ഗോൽനാക തിരുമല നഗറിൽ ഭർത്താവ് ശ്രീനിവാസിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് വിജയലക്ഷ്മി താമസിച്ചിരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി സാരിയും ബ്ലൗസ് സാമഗ്രികളും വിറ്റും വീട്ടിൽ വസ്ത്രങ്ങൾ തയ്ച്ച്മാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് ബ്ലൗസ് തുന്നിയെങ്കിലും അത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി.
ശ്രീനിവാസ് ബ്ലൗസ് വീണ്ടും തയ്ക്കണമെന്ന് വിജയലക്ഷ്മി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇത് വിജയലക്ഷ്മിയെ ചൊടിപ്പിച്ചു. പിന്നീട് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയുടെ വാതിൽ അടച്ചിരിക്കുന്നതായി കണ്ടത്. അവർ മുട്ടിക്കൊണ്ടിരുന്നുവെങ്കിലും പ്രതികരണമുണ്ടായില്ല.
കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലതവണ മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ശ്രീനിവാസ് ബലം പ്രയോഗിച്ച് വാതിൽ തുറന്നു. അപ്പോഴേക്കും വിജയലക്ഷ്മി മരിച്ചിരുന്നു. ദുരൂഹ മരണത്തിന് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക