പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ സർക്കാർ ബസ് ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ ജയകൊണ്ടയിലാണ് സംഭവം.
ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവർ ആര്. രാധാകൃഷ്ണനാണ് (40) പിടിയിലായത്. മൂന്ന് വിവാഹം കഴിച്ചിട്ടും ഇയാൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് നാലാമത് പതിമൂന്നുകാരിയെ ഇയാൾ വിവാഹം കഴിച്ചത്.
തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്നു തവണ വിവാഹിതനായ രാധാകൃഷ്ണന് കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ചിരുന്നു.
പിന്നീട് കൗമാരകാരിയുടെ അമ്മയെ കാണുകയും കുട്ടിയെ വിവാഹം കഴിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് രാധാകൃഷ്ണന് ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്.
വിവാഹത്തിന് കൂട്ടുനിന്നതിന് രാധാകൃഷ്ണന്റെ അമ്മ രുക്മിണിക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് രാധാകൃഷ്ണന് ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്സോ വകുപ്പുകൾ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക