കൊട്ടാരക്കര ∙ തന്നെ വിഷം നൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സോളർ
കേസിലെ പ്രതി സരിത എസ്.നായർ. സരിത ഉൾപ്പെട്ട വാഹന ആക്രമണ കേസിൽ മൊഴി നൽകാൻ
കൊട്ടാരക്കരയിൽ എത്തിയതായിരുന്നു അവർ.
ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ്
നൽകിയത്. വിഷ ബാധയെ തുടർന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി താൻ ചികിത്സയിലാണെന്നും വിഷം നാഡികളെയും ബാധിച്ചെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
കീമോ തെറപ്പിയുൾപ്പെടെയുള്ള ചികിത്സകൾ പുരോഗമിക്കുകയാണെന്നും അതീജീവനത്തിനു ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിത ഉൾപ്പെട്ട വാഹന ആക്രമണ കേസിൽ വാദി–പ്രതി ഭാഗങ്ങൾ കോടതിയിൽ മൊഴിമാറ്റിയിരുന്നു.
കേസ് വിധി പറയാൻ 29 ലേക്കു മാറ്റിയിട്ടുണ്ട്. സരിത വാദിയായും പ്രതിയായും 2 കേസുകൾ പൊലീസ്
റജിസ്റ്റർ ചെയ്തിരുന്നു.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളെ തിരിച്ചറിയാനാവുന്നില്ലെന്നു സരിതയും ഇടിച്ച വാഹനത്തിൽ സരിത ഉണ്ടായിരുന്നില്ലെന്ന് എതിർഭാഗവും കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക