വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥയെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസുകാരനെതിരെ കേസ്. എറണാകുളം കളമശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പി.എസ്. രഘുവിനെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പത്തുമാസത്തോളമായി രഘു സസ്പെന്‍ഷനിലാണ്.
കൂത്താട്ടുകുളം പാലക്കുഴയിലെ സുലോചനയുടെ പരാതിയിലാണ് സിവിൽ പൊലീസ് ഓഫീസർ രഘുവിനും ഭാര്യക്കും എതിരെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും സംഘം ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചതിനും പോലീസ് കേസെടുത്തത്.
ഡിസംബർ എഴിനായിരുന്നു സംഭവം. പാലക്കുഴയിലെ വീട്ടിലെത്തിയ രഘുവും ഭാര്യയും ആദ്യം വാക്ക് തർക്കത്തിൽ ഏർപ്പെട്ടെന്നും പിന്നീട് ഉപദ്രവിച്ചു എന്നുമാണ് പരാതി. സുലോചനയുടെ മകനോടുള്ള വിരോധം കാരണമായിരുന്നു ഉപദ്രവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക