കൊച്ചി: തൃക്കാക്കരയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ലോഡ്ജ് നടത്തിപ്പുകാരി തസ്ലീമ ഹൈക്കോടതയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തസ്ലീമയുടെ ഒത്താശയോടെ മൂന്ന് പേര് ചേര്‍ന്ന് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് ഉടന്‍ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസില്‍ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തസ്ലീമയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് സജീവമാക്കിയതോടെയാണ് പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം ചെയ്തത്. ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ മോഡലിനെ മദ്യവും മയക്കുമരുന്നും നല്കി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. ആലപ്പുഴ സ്വദേശി സലിംകുമാര്‍ (33) ആണ് പ്രധാന പ്രതി.
യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍ മുന്‍ പരിചയക്കാരനായ സലിംകുമാര്‍ ഇടച്ചിറയിലെ
ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു. ഇതിന് ഒത്താശ ചെയ്തത് തസ്ലീമയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍
എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക