നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യ ബസുടമകൾ. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിഷേധിച്ച് ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിർത്തി വയ്ക്കുമെന്ന് ബസുടമകൾ അറിയിച്ചു. ബസ് ചാർജ് വർധനവ് ഉൾപ്പെടെ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒരുമാസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകൾ ആരോപിച്ചു. വിഷയത്തിൽ, സര്‍ക്കാരിനെ വെല്ലുവിളിക്കുവാനില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുവാൻ എട്ട് ദിവസം സമയം നൽകുകയാണെന്നും ബസുടമകൾ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം ഒൻപതാം തീയതി മുതൽ ബസ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടാം തീയതി ഗതാഗത മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും അനുകൂല തീരുമാനമുണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സമരം പിൻവലിക്കുവാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും ബസുടമകൾ സമരത്തിന് ഒരുങ്ങുന്നത്. വിദ്യാര്‍ഥികള്‍ക്ക് ചാര്‍ജിളവ് നല്കണമെങ്കില് നികുതി കുറക്കണം. അല്ലെങ്കില്‍ ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക