കണ്ണൂർ വൈസ് ചാന്‍സലര്‍ പുനര്നിയമനഫയലില് ഒപ്പിട്ടത് പൂര്ണമനസോടെയല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്.
ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, മന്ത്രി ആര്.ബിന്ദുവിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തി. വി.സി നിയമനവുമായി ബന്ധപ്പെട്ട് കത്തെഴുതാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍.
സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വി.സിയെ തിരഞ്ഞെടുക്കാനുളള അധികാരം. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി. ൈഹക്കോടതി നോട്ടിസ് അയച്ചത് അറിയില്ല. ചാന്‍സര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ഗവര്‍ണര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക