ന്യൂഡൽഹി: രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാൻ ശുപാർശ. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം. പാർലമെന്റിന്റെ നിയമ സ്റ്റാൻഡിങ് കമ്മറ്റിയാണ് ശുപാർശ നൽകിയത്. വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
അതെ സമയം കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നു. നേരത്തെ തന്നെ ഒറ്റ രാഷ്ട്രം ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അതിലേക്കുള്ള ആദ്യ ചുവടുവെപ്പായിട്ടാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. കേന്ദ്രത്തിന്റെ പുതിയ നീക്കം അപകടകരമാണെന്നും സംസ്ഥാനങ്ങളുടെ അവകാശം കവരുന്നതുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലാന്നായിരുന്നു പൊതു വോട്ടര്‍ പട്ടികയെന്നത്. ലോക്സഭ, നിയമസഭകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തും എന്ന വാഗ്ദാനവുമായി ബന്ധമുള്ളതാണ് പൊതു വോട്ടര്‍ പട്ടിക. തെരഞ്ഞെടുപ്പുകള്‍ പ്രത്യേകം നടത്തുന്നതിനു വരുന്ന വലിയ മനുഷ്യാധ്വാനവും സാമ്പത്തികച്ചെലവുമാണ് ഈ വാദത്തെ പിന്തുണയ്ക്കുന്നതിനായി ബിജെപി ചൂണ്ടിക്കാണിക്കുന്നത്. വോട്ടര്‍ പട്ടിക രണ്ട് വ്യത്യസ്ത ഏജന്‍സികള്‍ തയാറാക്കുമ്പോള്‍ പേരുകളും ചെലവും ഇരട്ടിക്കുന്നതായും കേന്ദ്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക