ബംഗളൂരു: ഭാര്യ അടിമയായി കാണുകയും സ്ഥിരമായി മർദിക്കുകയും ചെയ്യുന്നുവെന്ന് യുവാവിന്റെ പരാതി. ബംഗളൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭാര്യ വിലപിടിപ്പുള്ള വസ്തുകൾക്ക് വേണ്ടി നിരന്തരം ശല്യം ചെയ്യുകയും വഴക് കൂടുകയുമാണെന്ന് യുവാവ് പരാതിയിൽ പറയുന്നു.
ഭാര്യ തന്നെ പതിവായി തലയണകൊണ്ട് മർദിക്കാറുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. 2020 ജനുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭാര്യയുടെ ആഡംഭരം ഭ്രമം മൂലം സ്വകാര്യ ആവശ്യത്തിനായി കാർ പോലും വാങ്ങി നൽകി.
തന്നെക്കൊണ്ട് സാധിക്കുന്നത് പോലെ ഭാര്യയെ പരിപാലിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഭാര്യ എല്ലായ്പ്പോഴും തന്നെ അകാരണമായി ഉപദ്രവിക്കുകയാണെന്നും യുവാവ് വ്യക്തമാക്കി. സെപ്റ്റംബർ 25ന് ഇവർ തമ്മിലുള്ള വഴക്ക് കൊലപാതകശ്രമത്തിലെത്തിയതോടെയാണ് വിവരം പൊലീസിൽ അറിയുന്നത്.
രാത്രി പത്തുമണിക്ക് ശേഷം പുറത്ത് പോകണമെന്ന് ഭാര്യ ശാഠ്യം പിടിച്ചു. എന്നാൽ യുവാവ് അത് വിലക്കുകയും ശേഷം അപാർട്ട്മെന്റിന്റെ കതകടച്ച ശേഷം ഉറങ്ങാൻ കിടന്നു. വഴക്ക് ഒഴിവാക്കാനായി ഒഴിഞ്ഞുമാറിയ തന്നെ തലയണകൊണ്ട് ശ്വാസം മുട്ടിക്കാൻ യുവതി ശ്രമിച്ചുവെന്നാണ് പരാതി.
തള്ളിമാറ്റാൻ ശ്രമിച്ചതോടെ ഭാര്യ മാന്തുകയും കടിക്കുകയും ചെയ്തു. നെഞ്ചിലും വയറ്റിലും യുവാവിന് പരുക്കേറ്റിട്ടുണ്ട്. വഴക്ക് രൂക്ഷമായതോടെയാണ് പൊലീസിനെ വിളിക്കുന്നത്.
ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാം നൽകിയിട്ടും തനിക്കെതിരെ ഭാര്യ വീണ്ടും സ്ത്രീധനപീഡന പരാതി നൽകിയെന്നും യുവാവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക