കൊച്ചി: എംഡിഎംഎ എന്ന മാരകലഹരിമരുന്ന് വിദേശത്ത് നിന്ന് തപാല്‍ വഴി എത്തിച്ച് കൊച്ചിയിലെ യുവാക്കള്‍. ബംഗളൂരു കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് കൊച്ചിയിലെ രണ്ടു യുവാക്കള്‍ എംഡിഎംഎ തപാല്‍ വഴി എത്തിച്ചതായി കണ്ടെത്തിയത്. വെബ്സൈറ്റില്‍ കണ്ട് ഉറപ്പാക്കി ചാറ്റ് വഴി ഓര്‍ഡര്‍ നല്‍കിയാണ് ഇത് എത്തിക്കുന്നത്.
ഒരു എംഡിഎംഎ ഗുളികയ്ക്ക് വില എണ്‍പത് ഡോളര്‍. 10 ഗ്രാം എംഡിഎംഎ ക്രിസ്റ്റലിന് 230 ഡോളര്‍ . മറ്റ് രാജ്യങ്ങളില്‍ ലഹരിമരുന്ന് വില്പന നടത്തുന്ന ഇത്തരം വെബ്സൈറ്റുകളിലൂടെ വന്‍തുകയ്ക്ക് ഓര്‍ഡര്‍ നല്കി കേരളത്തിലേക്ക് എംഡിഎംഎ ഒഴുകിയെത്തുകയാണ്.
വിദേശത്ത് നിന്ന് തപാല്‍മാര്‍ഗം എത്തുന്നതായതിനാല്‍ തന്നെ കര്‍ശന പരിശോധനകളില്‍ ഇവ ഉള്‍പ്പെട്ടിരുന്നില്ല. ഓഗസ്റ്റില്‍ കാക്കനാട് പിടികൂടിയ ഒരു കിലോ എംഡിഎംഎ സ്പെയിനില്‍ നിന്ന് തപാല്‍ മാര്‍ഗം എത്തിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബംഗളൂരുവില്‍ എത്തിയ തപാലില്‍ നിന്ന് എംഡിഎംഎയും എല്‍എസ്ഡിയും ബംഗളൂരു കസ്റ്റംസ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക