തമിഴ്നാട്ടിലെ മധുര ജില്ലയിൽ നവജാത ശിശുവിനെ കുഴിച്ചിട്ടതിന് ശേഷം ദമ്പതികളെയും രണ്ട് പെൺമക്കളെയും കാണാതായി.
ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെ കുഴിച്ചിട്ട സംഭവത്തിൽ പെൺ ശിശുഹത്യ നടന്നതായി സംശയിക്കുന്നു.
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഒ മുത്തുപാണ്ടി-കൗസല്യ ദമ്പതികൾക്ക് ഡിസംബർ 21 ന് സേടപ്പട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുണ്ടായി.
ഡിസംബർ 26 ന് ഒരു നഴ്സ് അമ്മയെയും കുഞ്ഞിനെയും പരിശോധിക്കാന്‍ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു.
തുടർന്ന് കുഞ്ഞ് മരിച്ചതായി ദമ്പതികൾ നഴ്സിനെ അറിയിക്കുകയും വീടിനു മുന്നിൽ സംസ്കരിക്കുകയും ചെയ്തതായി അറിയിച്ചു. തുടർന്ന് നഴ്സ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മരണകാരണം കണ്ടെത്താൻ അധികൃതർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയേക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടതിന് ഐപിസി സെക്ഷൻ 318 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക